നാൻജിങ് (ചൈന)∙ ലോക ബാഡ്മിന്റൻ ചാംപ്യന്‍ഷിപ്പിലെ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പു നീളുന്നു. വനിതാ സിംഗിൾസിൽ ഒരിക്കൽക്കൂടി സുവർണ പ്രതീക്ഷ സമ്മാനിച്ച് ഫൈനലിലെത്തിയ പി.വി.സിന്ധു, കലാശപ്പോരിൽ സ്പാനിഷ് താരം കരോലിന മരിനോടു തോറ്റു. നിർണായക സമയത്ത് ഫോമിന്റെ ഔന്നത്യത്തിലേക്ക് ഉയർന്ന മരിൻ, നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്കോർ: 21–19, 21–10. 12–ാം തവണ സിന്ധുവുമായി നേർക്കുനേരെത്തിയ മരിന്റെ ഏഴാം വിജയമാണിത്. അതേസമയം, ഇക്കഴിഞ്ഞ ജൂണിൽ നടന്ന മലേഷ്യ ഓപ്പണിൽ മരിനെ വീഴ്ത്തിയ സിന്ധുവിന് ഇവിടെ വിജയം ആവർത്തിക്കാനായില്ല. കഴിഞ്ഞ വർഷവും ഫൈനലിൽ തോറ്റ …


P C CHACKO: Mistakes happen in any society , in any man"s life in any organisations. The chr...