തൃശൂർ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ശിവസേന. തൃശൂരിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ശബരിമല വിഷയത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പായിരുന്നെന്ന് എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. തിരുവനന്തപുരത്ത് മത്സരിക്കാൻ പി.പി.മുകുന്ദൻ മത്സരിച്ചാൽ പിന്തുണയ്ക്കാൻ ശിവസേന തീരുമാനമെടുത്തു. അതേസമയം, കെ.സുരേന്ദ്രൻ മത്സരിച്ചാൽ പിന്തുണ നൽകില്ല. ശബരിമല വിഷയത്തിൽ കെ.സുരേന്ദ്രൻ സിപിഎമ്മുമായി ചേർന്ന് നാടകം കളിച്ചുവെന്നും ശിവസേന ആരോപിച്ചു. ശബരിമല വിഷയം ശ്രീധരന്‍പിള്ള മുതലെടുക്കുകയാണെന്ന് ആരോപിച്ചാണ് പിപി മുകുന്ദന്‍ വിമത സ്ഥാനാര്‍ത്ഥിയാവാന്‍ താന്‍ തയ്യാറെടുക്കുന്നുവെന്ന് മുകുന്ദന്‍ പറഞ്ഞത്. പിള്ള നിലപാട് പലതവണ മാറ്റിപ്പറഞ്ഞത് അണികളില്‍ ആശയക്കുഴപ്പം …